
കൊട്ടാരക്കര: പോലീസ് സ്റ്റേഷനിൽ വച്ച് ഗ്രേഡ് എസ് ഐ യെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ തലവൂർ സ്വദേശിയായ രാജനെ ആണ് ബഹുമാനപ്പെട്ട പുനലൂർ അസിസ്റ്റൻ്റ് സെഷൻസ് ജഡ്‌ജ് ബിജു റ്റി.വി വെറുതെ വിട്ടത്.

2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊല്ലം കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ 118(A) of KP Act പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കൈവിലങ്ങിട്ട് ലോക്കപ്പിൽ സൂക്ഷിക്കുകയും വിലങ്ങഴിക്കാനായി ലോക്കപ്പിൽ കയറിയ അന്നത്തെ ജി.ഡി ചാർജ്ജിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ കുരികേശുവിനെ പ്രതി വിലങ്ങഴിച്ചു മാറ്റുന്നതിനിടയിൽ അടിവയറ്റിൽ ആഞ്ഞിടിക്കുകയും തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയതിൽ വച്ച് ഗ്രേഡ് എസ് ഐ കുരികേശുവിന് ആന്തരിക രക്തസ്രാവമുണ്ടാവുകയും കൈവിരലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. ?
കുന്നിക്കോട് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 9 പ്രോസിക്യൂഷൻ സാക്ഷികളെയും 3 പ്രതിഭാഗം സാക്ഷികളെയും വിസ്‌തരിക്കുകയും പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കുവേണ്ടി അഭിഭാഷകരായ പാറംങ്കോട്. സി. സജുകുമാർ. എം. ബിനോയി, അനന്യ.എൽ.ജി. അനന്തഗോപാൽ.എ.എസ്, സൈന കെ. എൽ എന്നിവർ ഹാജരായി.

