Kerala

നന്ദി വാക്കുകൾ പ്രതിഫലമായി സ്വീകരിച്ച ദേവ തുല്യനാമൊരു ഡോക്ടർ :പാലായിലെ കരുണ ആശുപത്രിയിൽ ചെന്നാൽ പാമ്പുകടിക്ക് പരിഹാരമുണ്ട്

ഞങ്ങൾക്കൊക്കെ ജീവിതം തന്നത് സാറാണ് .സാറ് ഞങ്ങൾക്ക് ദൈവമാണ്.. നിറകണ്ണീരോടെ കൈകൾ കൂപ്പി കൊണ്ടുള്ള ആ പതം പറച്ചിൽ പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് ഒരു ഡോക്ടറുണ്ട് പാലായിൽ കരുണ ഡോക്ടർ എന്ന് വിളിക്കുന്ന ആയുർവേദ ഡോക്ടർ സതീഷ് ബാബു.പാലായിൽ നിന്നും ഈരാറ്റുപേട്ട റോഡിൽ മൂന്നാനി എന്ന സ്ഥലത്താണ് ഡോക്ടറുടെ കരുണ ആശുപത്രി സ്ഥിതി ചെയ്യുന്നത് .നഗര തിരക്കിൽ നിന്നും മാറി ശാന്തമായ ഒരിടം .

പാമ്പ് കടിക്കുന്നത് കൂടുതലും പാവപ്പെട്ടവരെയാണ് ;പ്രത്യേകിച്ച് അണലി .പറമ്പിൽ ജോലി ചെയ്യുന്നവരെയാണ് അണലി കടിക്കുന്നത് .കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ തലയ്ക്കിട്ടാവും കടി കിട്ടുക .വേഗം ഇങ്ങോട്ടു പോരുക നമ്മൾക്ക് അതൊക്കെ നോക്കവെന്നേ… ഡോക്ടർ കോട്ടയം മീഡിയയോട് പറഞ്ഞു നിർത്തി .ഞാനിപ്പോൾ ഒരു കുട്ടിയെ വിളിക്കാം എന്ന് പറഞ്ഞു കുറവിലങ്ങാട് അടുത്തുള്ള കോഴിക്കൊമ്പിൽ നിന്നും അണലി കടിച്ച മൂന്നു വയസ്സുകാരി അന്നയെ വിളിച്ചു കൊണ്ട് വന്നു.

മുഖം നിറയെ നീര് വച്ച നിലയിലായിരുന്നു അന്ന ഇവിടെ വന്നത് വീട്ടിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ചുണ്ടിൽ അണലി കടിക്കുകയായിരുന്നു.ഡോക്ടറെ കുറിച്ച് അറിയാവുന്ന വീട്ടുകാർ നേരെയിങ്ങു പോന്നു .വന്നപ്പോഴുള്ള മുഖവും ഇപ്പോഴത്തെ മുഖവും ആനയും ആടും തമ്മിലുള്ള വ്യത്യാസം.കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അന്നയ്ക്ക് നാണം വന്നു .അത് കണ്ടപ്പോൾ ഡോക്ടറും ചിരിച്ചു.ഇവിടെ വന്നപ്പോൾ ചിരിക്കാൻ പോയിട്ട് കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ് അന്നയുടെ സ്ഥിതി.

അങ്കമാലിക്കാരൻ സുഗത് എന്ന ചെറുപ്പക്കാരൻ പ്ലംബറാണ് പാമ്പിനെ പേടിച്ച് നാട് വിട്ടതാണ്. പാലായ്ക്കടുത്ത് രാമപുരത്താണിപ്പോൾ താമസം .ഒന്നും രണ്ടുമല്ല 15 തവണയാണ് സുഗതിനെ പാമ്പ് കടിച്ചത്.ഒരിക്കൽ ബൈക്കിൽ പോയപ്പോൾ മരത്തിൽ നിന്നും പാമ്പ് വീണ് കഴുത്തിൽ ചുറ്റി കടിച്ചു.അന്നെല്ലാം സുഗതിന് രക്ഷാ കവചമൊരുക്കിയത് കരുണയിലെ ഡോക്ടർ സതീഷ് ബാബു ആയിരുന്നു .പാലായിലെ ആനിയെ 17 തവണയാണ് പാമ്പ് കടിച്ചത്.ഡോക്ടറുള്ളതിനാൽ ഇന്നും ആനി ജീവിച്ചിരിക്കുന്നു .

ഒരിക്കൽ ഈരാറ്റുപേട്ടയിൽ നിന്നും ഒരു കുട്ടിയെ പാമ്പ് കടിച്ച്‌ ; കൊണ്ട് വന്നു.കുട്ടിയുടെ ചേഷ്ടകളൊക്കെ നിരീക്ഷിച്ച ഡോക്ടർ കുട്ടിക്ക് ടി വി യിൽ കാർട്ടൂൺ വച്ച് കൊടുത്തു കുട്ടി കാർട്ടൂണിൽ മുഴുകിയപ്പോൾ ഡോക്ടർ പയ്യെ വീട്ടുകാരുമായി സംസാരത്തിൽ മുഴുകി.പാലായിലെ അതി പ്രശസ്തമായൊരു ആശുപത്രിയിലാണ് കുട്ടിയെ കൊണ്ട് ചെന്നത് .കിട്ടിയ പാടെ അവർ കുട്ടിയെ ഐ സി യു വിലാക്കി 48 മണിക്കൂർ കഴിഞ്ഞേ എന്തേലും പറയാൻ ആവൂ എന്നും പറഞ്ഞു.സംശയം തോന്നിയ വീട്ടുകാർ കുട്ടിയെയുമായി കരുണയിലേക്കു പോന്നു.രോഗിയെ കാണുമ്പോൾ തന്നെ ഈശ്വരനോടൊരു പ്രാര്ഥനയുണ്ട്.ആ പ്രാര്ഥനയിലറിയാം രോഗിക്ക് വിഷം ഏറ്റിട്ടുണ്ടോ എന്നത് .ജ്ഞാന ദൃഷ്ടിയിൽ കണ്ടത് വീട്ടുകാരോട് പറഞ്ഞു.കുട്ടിയെ കൊണ്ട് പൊക്കോളൂ .അവനെയൊരു ഉറുമ്പ് കടിച്ചതാ അത്രേ ഉള്ളൂ.ഒത്തിരി നന്ദി പറഞ്ഞാണ് ഈരാറ്റുപേട്ടയിലെ ആ ഉപ്പയും ഉമ്മയും മടങ്ങിയത് .

വിറക് കെട്ടെടുത്ത് തലയിൽ വച്ചപ്പോൾ വിറകിനോടൊപ്പമുണ്ടായിരുന്ന അണലി തലയിൽ കടിച്ച് കുറെ ആൾക്കാർ ഇവിടെ വന്നിട്ടുണ്ട് എല്ലാം ദൈന്യതയുടെ മുഖങ്ങളാണ് .കൂലി പണിക്കരാണ്.പ്രൈവറ്റ് ആശുപത്രിയിൽ ചെന്നാൽ അവിടുത്തെ ബില്ല് താങ്ങുവാൻ ശേഷിയില്ലാത്തവർ.അവരോടൊക്കെ എങ്ങനെ പണം വാങ്ങും.ഷൈലോക്കുകൾ പണം പിടുങ്ങുമ്പോൾ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ ഡോക്ടർ ജനകീയ പക്ഷത്താണ്.ചാലക്കുടിയിൽ നിന്നും ഇറുകുലി എന്ന വിഷജീവി നെറ്റിയിൽ കടിച്ചൊരു സ്ത്രീ ഇവിടെ വന്നു .മുഖം പോലും തിരിച്ചറിയാത്ത രീതിയിൽ മുഖത്ത് കുമിള പൊട്ടിയിരുന്നു .ഒരാഴ്ചകൊണ്ട് സുഖപ്പെട്ടു.

ലക്ഷങ്ങൾ പ്രതിഫലമായി ചോദിച്ചാൽ അവർ തരും പക്ഷെ കൂലിപ്പണിക്കാരായ അവരുടെ കുടുംബം അതോടെ തകരും.ആ തകർച്ചയാണോ അവരുടെ ഉയർച്ചയാണോ നമുക്ക് കാണേണ്ടത്.അവരുടെ ഉയർച്ചയാണെന്നാണ് എന്റെ പക്ഷം.അതുകൊണ്ടു തന്നെ കൈകൾ കൂപ്പിയുള്ള അവരുടെ കണ്ണീരാണ് എന്റെ പ്രതിഫലംമുകളിൽ ഇരിക്കുന്ന ഈശ്വരൻ എല്ലാം കാണുന്നുണ്ടല്ലോ.അദ്ദേഹം എനിക്ക് പ്രതിഫലം നൽകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് .

പണം കൊണ്ട് എല്ലാം നേടാനൊക്കില്ലല്ലോ എന്ന പക്ഷക്കാരനാണ് ഡോക്ടർ സതീഷ് ബാബു .60 ഓളം അപൂർവ പച്ച മരുന്നുകളുടെ ഒരു കൂട്ടാണ് എന്റെ ഔഷധം.അതിൽ ചന്ദനം വരെയുണ്ട് ഒരു കിലോ ചന്ദനത്തിന് 22000 രൂപാ വരെ കൊടുത്തു വാങ്ങിച്ചിട്ടുണ്ട്.ഇപ്പോൾ ലൈസൻസ് ഉള്ളത് കൊണ്ട് വിലകുറച്ച് സർക്കാർ തരുന്നുണ്ട് .അപൂർവ സസ്യങ്ങൾ ശേഖരിക്കാനുള്ള യാത്രയിൽ ഡോക്ടർ പലപ്പോഴും സ്ഥലത്ത് കാണില്ല .അപ്പോൾ വരുന്ന രോഗികൾക്കും ഇത് ബുദ്ധിമുട്ടാകും.അതുകൊണ്ടു തന്നെ യാത്രകൾ കുറവാണ്.അപൂർവ സസ്യങ്ങൾ നേരിട്ട് നോക്കി വാങ്ങണമെന്നതാണ് എന്റെയൊരു ശീലം.എന്നാലും വിശ്വസ്തർ മുന്തിയ ഇനം സസ്യങ്ങൾ എത്തിച്ച് തരുന്നുണ്ട്.ആ സമയം കൂടി രോഗികൾക്ക് മാറ്റി വയ്ക്കാമല്ലോ എന്നാണ് ഡോക്ടർ സതീഷ് ബാബുവിന്റെ പക്ഷം.പഥ്യത്തിൽ കാർക്കശ്യം പുലർത്തുന്ന ഡോക്ടർ പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം പുലർത്താറില്ല.കാർക്കശ്യം ഒന്നിൽ മാത്രം ഈശ്വര ചിന്ത ;ദിവസവും രാവിലെ എഴുന്നേറ്റ് ശുദ്ധം വരുത്തിയുള്ള 108 തവണ ചൊല്ലുന്ന ഗായത്രീ മന്ത്രമാണ് തന്റെ ശക്തിയെന്ന് വിശ്വസിക്കുകയാണ് ഈ ഡോക്ടർ. പാലായുടെ എന്നല്ല കേരളത്തിന്റെ തന്നെ വരദാനമാവുകയാണ് ഈ ആയുർവേദ ഭിക്ഷഗ്വരൻ… ഡോക്ടർ സതീഷ് ബാബു :9249542156
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top