കോട്ടയം: പ്രണയം നിരസിച്ചതിന്റെ പേരിൽ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പാലാ അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു

തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളെ (22) കൊലപ്പെടുത്തിയ കേസിൽ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പ്രതി.പാലാ സെന്റ് തോമസ് കോളേജിൽ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായിരുന്നു ഇരുവരും കോഴ്‌സ് കഴിഞ്ഞ് നിതിന മോശ പരീക്ഷയ്ക്കെത്തിയപ്പോഴാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ അഭിഷേക് കാത്തുനിന്ന് ഓഫീസ് കട്ടർ ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.

തെളിവെടുപ്പ് സമയത്തും അതിനു ശേഷവും കുറ്റവാളിയിൽ പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഇല്ലായിരുന്നു .നിസ്സംഗ മനോഭാവമായിരുന്നു പ്രതിഫലിച്ചിരുന്നത് .ജീവ പര്യന്തം ലഭിച്ചാലും മുപ്പതു വയസ്സാകുമ്പോൾ പുറത്തിറങ്ങാമെന്നും പ്രതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.മരിച്ച നീതിന മോൾ ഡി വൈ എഫ് ഐ തലയോലപ്പറമ്പ് മേഖലാ ഭാരവാഹിയായിരുന്നു .

