Kottayam

തുരുത്തൻ വിരുദ്ധനാവില്ല.രണ്ടില തണലിൽ തന്നെ : നഗരസഭാ യോഗത്തിൽ പ്രതിപക്ഷത്തെ നഖ ശിഖാന്തം വിമർശിച്ച് ഷാജു തുരുത്തൻ

പാലാ :ആശങ്കകൾക്ക് അറുതി വരുത്തി ഷാജു വി തുരുത്തൻ.ഏതാനും മാസമായി പ്രതിപക്ഷത്തോടൊപ്പമാണെന്നു തോന്നിപ്പിച്ച പ്രവർത്തനങ്ങൾ ഷാജു തുരുത്തൻ അവസാനിപ്പിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിൽ ഭരണ പക്ഷത്തിനു വേണ്ടി വീറോടെ പോരാടി .

പ്രതിപക്ഷത്തിന്റെ വാദ മുഖങ്ങളെ എതിർത്ത തുരുത്തൻ പ്രതിപക്ഷത്ത് മൂന്നും നാലും ഗ്രൂപ്പാ എന്ന് അര്രോപിച്ചപ്പോൾ ജിമ്മി ജോസഫ് കാളി കൊണ്ട് ചാടി എണീറ്റ് ചോദിച്ചു ഗ്രൂപ്പ് എവിടെയാണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ തുരുത്താ ;ഒരു മാസം മുൻപ് തുരുത്തനല്ലേ പത്രക്കാരോട് പറഞ്ഞത് കൂടെയുള്ളവർ ചതിയന്മാരാണെന്ന് എന്നിട്ട് ഇപ്പോൾ വലിയ വർത്തമാനമൊന്നും പറയണ്ട എന്നായി ജിമ്മി ജോസഫ്.പ്രതിപക്ഷത്താണോ ഗ്രൂപ്പ് ഭരണ പക്ഷത്താണോ ഗ്രൂപ്പ് എന്നൊക്കെ ആളുകൾക്ക് നല്ലോണം അറിയാമെന്നു പറഞ്ഞ് സിജി ടോണി മൂക്കത്ത് ചൂണ്ടു വിരൽ വച്ച് നാണമില്ലല്ലോ എന്ന് ഭരണ പക്ഷത്തെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു .

ഒന്നാം വാർഡിലെ മാറിയ സാഹചര്യത്തിൽ രണ്ടില ചിഹ്നത്തിൽ നിന്നാൽ മാത്രമേ വിജയിക്കൂ എന്ന ചിന്തയിൽ നിന്നാണ് ഷാജു തുരുത്തന് ഇങ്ങനെ തോന്നിയതെന്നാണ് സൂചന . സ്നേഹ ഗിരി മിഷനറി സിസ്റ്റേഴ്സ്  നടത്തുന്ന പാലായുടെ കാരുണ്യ മുഖമായ ദയാ ഭവന്റെ കൽക്കെട്ട് ജെ സി ബി കൊണ്ട് ഇടിച്ചു നിരത്താൻ സ്ഥലം എം എൽ എ യുടെ കുടുംബ ക്കാരൻ ജെയിംസ് കാപ്പൻ ശ്രമിച്ചപ്പോൾ ആദ്യം അവിടെ ഓടിയെത്തിയത് ഷാജു തുരുത്താനായിരുന്നു .പക്ഷെ എം എൽ എ യുടെ വക്താവായി നിന്ന് കൊണ്ടുള്ള നിലപാട് അദ്ദേഹത്തിന് ദോഷം ചെയ്തു.

രണ്ടാമതും ഒത്തു തീർപ്പ് വ്യവസ്ഥകൾ കാറ്റിൽ പറത്തി ജെയിംസ് കാപ്പൻ വീണ്ടും ജെ സി ബി യുമായി വന്നു മതിൽ പൊളിച്ചപ്പോൾ നാട്ടുകാർ വിളിച്ചതനുസരിച്ച് ജോസ് കെ മാണി എം പി സ്ഥലത്തെത്തുകയും ഉടനെ തന്നെ ആർ ഡി ഒ യെയും ,ജില്ലാ കലക്ടറേയും വിളിച്ച് ശക്തമായ നടപടി ഉടൻ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .കാര്യങ്ങൾ പിന്നീട വേഗത്തിലാണ് നടന്നത് .ഡി വൈ എസ് പി ;ആർ ഡി ഒ ഒക്കെ സ്ഥലത്തെത്തി ജെയിംസ് കപ്പാണ് ശക്തമായ മുന്നറിയിപ്പ് നൽകുകയും പൊളിച്ച കൽക്കെട്ട്  മുൻസിപ്പൽ എഞ്ചിനീയർ പറയുന്ന രീതിയിൽ പിഴവുകളില്ലാതെ ചെയ്തു കൊടുക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു .ഈ സംഭവത്തോടെ ഒന്നാം വാർഡിൽ ചില മാറ്റങ്ങളും ഉണ്ടായി .

തുരുത്തൻ ചെയർമാൻ സ്ഥാനത്ത് നിന്നും നിഷ്കാസിതനായപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാജി വച്ച കേരളാ കോൺഗ്രസ് (എം) ഒന്നാം വാർഡിന്റെ പ്രസിഡന്റും ,രണ്ടാം വാർഡിന്റെ പ്രസിഡന്റും  ഒരാഴ്ച കഴിഞ്ഞപ്പോൾ ജോസ് കെ മാണി വിളിച്ചു ചേർത്ത മണ്ഡലം കൺവൻഷനിൽ സജീവമായി പങ്കെടുത്തതും തുരുത്തന് രാഷ്ട്രീയ ക്ഷെനമുണ്ടാക്കി .അടുത്ത തവണ ഒന്നാം വാർഡിൽ മത്സരിക്കാൻ കേരളാ കോൺഗ്രസ് ശക്തരായ സ്ഥാനാർത്ഥികളെ തേടുന്നതും .വനിതാ സ്ഥാനാർത്ഥികൾ വരെ താല്പര്യപ്പെട്ട് മുന്നോട്ട് വാകുന്നതും തുരുത്തന്റെ കാൽ ചുവട്ടിലെ മണ്ണ് ഒഴുകി പോവുന്നത് തിരിച്ചറിഞ്ഞതിൽ നിന്നാണ് അദ്ദേഹത്തിന് രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടായത് .

പ്രതിപക്ഷത്ത് തുരുത്തൻ ചെന്നപ്പോൾ പ്രതീക്ഷിച്ച സ്വീകരണമാണ് ലഭിച്ചത് .സ്വതന്ത്രരായി പരിഗണിക്കില്ല എന്നും ഒന്നുകിൽ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസിൽ ചേരുകയോ ;അല്ലെങ്കിൽ എം എൽ എ യുടെ പാർട്ടിയിൽ ചേരുകയോ ചെയ്യണമെന്ന് ആനിയിൽ ചെള്ളുള്ള പ്രൊഫസർ പറഞ്ഞപ്പോൾ സംഗതി പന്തിയല്ലെന്ന് തുരുത്താന് മനസിലായി .കൂടാതെ അടുത്ത തവണ ആദ്യ രണ്ടു വർഷം ചെയർപേഴ്‌സൺ സ്ഥാനം മിസിസ് തുരുത്തന് നല്കാമെന്നുള്ള അനൗദ്യോഗിക ഉറപ്പും കൂടി ലഭിച്ചതോടെ തുരുത്തനും നിലപാട് മാറ്റുകയായിരുന്നെന്നാണ് ലഭിക്കുന്ന സൂചനകൾ .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top