കോട്ടയം :പൂച്ചവാലിലച്ചൻ പന്തുമായി മുന്നോട്ടു നീങ്ങി ആഞ്ഞൊരടി;ഗോളിയായ എലിവാലിലച്ചനെ കബളിപ്പിച്ചു കൊണ്ട് അത് ഗോളായി മാറി :ഉടൻ തന്നെ എലിവാലിലച്ചൻ ആകാശത്തേക്ക് രണ്ടും കൈയും ഉയർത്തി പറഞ്ഞു ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ;ഇവരോട് പൊറുക്കേണമേ .കഴിഞ്ഞ ദിവസം നിര്യാതനായ ഡോക്ടർ ജോർജ് മാത്യുവിനെ സ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പാലാത്തച്ചൻ പഴയ കാല ഓർമ്മകൾ ചികഞ്ഞെടുത്തു .

വർക്കിച്ചൻ ഡോക്ടർ എന്നതിലുപരി ഒരു ഒരു ഹാസ്യ സാമ്രാട്ടായിരുന്നു.1970 ൽ അദ്ദേഹം കോളേജിൽ പഠിക്കുന്ന കാലത്ത് യൂത്ത് ഫെസ്റ്റിവലിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം ലഭിച്ചത് പാലത്തച്ചൻ ഓർമ്മിച്ചു .പ്രഗത്ഭർ മത്സരിച്ചിരുന്ന കാലത്തായിരുന്നു ആ ഒന്നാം സ്ഥാനം ലഭിച്ചത് സ്വന്തം സൃഷ്ടിയായതു കൊണ്ടായിരുന്നു .ആലുവാ മംഗലപ്പുഴ സെമിനാരിയിലെ വൈദീകരും ,കോട്ടയം വടവാതൂർ സെമിനാരിയിലെ വൈദീകരും തമ്മിലുള്ള ഫുട്‍ബോൾ മത്സരത്തിന്റെ കമന്ററി ആയിരുന്നു ഒന്നാം സ്ഥാനം നേടി കൊടുത്തത്.

അക്കാലത്ത് നാഗവല്ലി ആയിരുന്നു മത്സര കമന്ററി പറഞ്ഞിരുന്നത് .നാഗവല്ലിയെ കിട്ടാതെ വന്നപ്പോൾ കോട്ടയം ഗുഡ് ഷെപ്പേർഡ് സെമിനാരിയിലെ വികാരിയച്ചൻ തന്നെ കമന്ററി പറയുവാൻ ആരംഭിച്ചു.പ്രിയ വിശ്വാസികൾ കാളി ആരംഭിക്കുകയാണ് .വിശ്വാസികളെല്ലാം ഇവിടെ വന്നിട്ടുണ്ട് .വിശ്വാസം ഉള്ളവർ ഗാലറിയിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് ,എന്നാൽ അവിശ്വാസികൾ ഗാലറിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .
അതാ കളി ആരംഭിച്ചിരിക്കുകയാണ് മംഗലപ്പുഴ സെമിനാരിയുടെ പൂച്ചവാലിലച്ചനാണ് ഇപ്പോൾ പന്തുമായി മുന്നോട്ടു നീങ്ങുന്നത് ,പൂച്ചവാലിലച്ചൻ പന്ത് വാലുമാക്രിയച്ചനു പാസ് ചെയ്‌തു കൊടുത്തിരിക്കുകയാണ് വാലുമാക്രിയച്ചൻ വീണ്ടുമത് പൂച്ചവാലിലച്ചന് കൊടുത്തിരിക്കുകയാണ് പൂച്ചവാലിലച്ചൻ ഒരു പടക്കുതിരയെ പോലെ വടവാതൂർ സെമിനാരിയുടെ ഗോൾ മുഖത്തേക്കെത്തിയിരിക്കുകയാണ് ആഞ്ഞൊരടി അതാ ഗോൾ പിറന്നിരിക്കുകയാണ് .വടവാതൂർ സെമിനാരിയുടെ ഗോളി എലിവാലിലച്ചൻ ആകാശത്തേക്ക് കൈകൾ ഉയർത്തി ഇങ്ങനെ പറഞ്ഞു ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ .
വീണ്ടും കളി ആരംഭിച്ചിരിക്കുകയാണ് അതാ വീണ്ടും തൃക്കുന്നപ്പുഴ സെമിനാരിയുടെ പൂച്ചവാലിലച്ചൻ പന്തുമായി കുതിച്ചെത്തി ഒറ്റയടി .ഇത്തവണയും വടവാതൂർ സെമിനാരിയുടെ ഗോളി എലിവാലിച്ചൻ ആകാശത്തേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു എങ്കിലും എന്റെ ഇഷ്ട്ടമല്ല അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ.ടൈപ്പ് റൈറ്ററിൽ ഒരു സ്ത്രീ ടൈപ്പ് ചെയ്യുന്നതും ;അവര്ക്കിഷ്ട്ടപ്പെട്ട പുരുഷൻ വരുമ്പോൾ അയാളെ ആകർഷിക്കാനായി ടൈപ്പ് ചെയ്യുന്നതിന്റെ വിവിധ ഭാവങ്ങളും അദ്ദേഹം കാഴ്ച വച്ചിരുന്നു .ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത് എന്ന് പറയുന്ന ഡയലോഗും ഒക്കെ ഡോക്ടറിനെ പഠിപ്പിച്ചതും പ്രയോഗത്തിൽ വരുത്തിയതും പാലാത്തച്ചൻ ആയിരുന്നു .
ആലും മൂടന്റെ ആദ്യ രാത്രിയിൽ ഭാര്യ പാലുമായി വരുമ്പോൾ ആലും മൂടൻ ചോദിക്കുന്നുണ്ട് യീ പാല് ആടിന്റെയാണോ അതോ പശുവിന്റെയാണോ ;ആടിനെയാണേൽ അത് കോലാട് ആയിരിക്കും .കോലാടിന്റെ പാല് കുടിച്ചാ ഞാൻ ഈ കോലാടിന്റെ പരുവത്തിലായത് എന്നൊക്കെയുള്ള ഡോക്ടർ ജോർജ് മാത്യുവിന്റെ മിമിക്രിക്ക് അക്കാലത്ത് ഏറെ ആരാധകരുണ്ടായിരുന്നതായി പാലാത്തച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

