തിരുവനന്തപുരം: യു.ജി.സി ശമ്പളക്കുടിശ്ശികയിൽ കേരളത്തിന് നൽകാനുള്ള 750 കോടിരൂപയും അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേരളം സമയത്ത് റിപ്പോർട്ട് നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കോളജ് അധ്യാപകരുടെ ശമ്പള കുടിശികയും കേന്ദ്രം തടഞ്ഞത്. വായ്പയെടുക്കാനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് യു.ജി.സി ശമ്പളക്കുടിശ്ശികയും നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കത്തയച്ചു. ഇതോടെ, പുതുവർഷാരംഭത്തിൽ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരിക്കുകയാണ് കേരളം. ഏഴാം ശമ്പളകമ്മിഷൻ പരിഷ്കാരം നടപ്പാക്കിയതിന്റെ ഭാഗമായി 2016 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 1500 കോടിരൂപയാണ് കുടിശ്ശിക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടേണ്ടതാണ് ഈ തുക. ഈയിനത്തിലുള്ള 750.9 കോടി രൂപയാണ് നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)