Kerala
തക്കാളി സെഞ്ചുറി തികച്ചു മുന്നേറുന്നു.,തൊട്ടു പിറകെ പയറും സെഞ്ചുറി അടിക്കാൻ ഒരുങ്ങുന്നു,മലയാളിക്കിതു ദുരിത കാലം
സംസ്ഥാനത്ത് പച്ചക്കറി വില മികച്ച സ്കോറിലേക്ക് കുതിക്കുന്നു. തക്കാളി സെഞ്ചുറി തികച്ചു. തക്കാളിയ്ക്ക് വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നു. ബീൻസ്, പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കു കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് ഇരട്ടി വർദ്ധന.
തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി. തക്കാളി ഉൾപ്പെടെ മിക്ക പച്ചക്കറിക്കും പഴങ്ങൾക്കും വില കൂടിയപ്പോൾ സവാളയുടെ വിലക്കുറവാണ് ഏക ആശ്വാസം. കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വർദ്ധനയും നാട്ടുകാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.