Kerala
എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സി.പി.എം വയനാട് ജില്ലാ കമ്മിറ്റിക്ക് പാർട്ടിയുടെ രൂക്ഷ വിമർശനം.
എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സി.പി.എം വയനാട് ജില്ലാ കമ്മിറ്റിക്ക് പാർട്ടിയുടെ രൂക്ഷ വിമർശനം. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറുകയും എസ്.എഫ്.ഐ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് വയനാട് ജില്ലാ കമ്മിറ്റിയെ പാർട്ടി വിമർശിച്ചത്. പാർട്ടിയെ വെട്ടിലാക്കിയ സമരമാണ് നടന്നതെന്നായിരുന്നു സംസ്ഥാന സമിതി യോഗത്തിലെ പൊതുവികാരം. വയനാട് ജില്ലാ നേതൃത്വം അറിയാതെയാണോ ഇങ്ങനെയൊരു സമരം എസ്.എഫ്.ഐ നടത്തുന്നതെന്ന് സംസ്ഥാന സമിതി യോഗത്തിൽ ചോദ്യമുയർന്നു.
എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് ഇത്രയും അക്രമാസക്തമായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു. സംസ്ഥാന സമിതി അംഗങ്ങൾ ഈ വിശദീകരണത്തിൽ തൃപ്തരാകാതെ വലിയ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇന്ന് 11 മണിക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. പാർട്ടി തലത്തിൽ അന്വേഷണം ഉണ്ടാവുമോ എന്ന കാര്യവും കോടിയേരി വിശദീകരിച്ചേക്കും.