തൃശൂർ: പൂര നഗരിയിൽ അസാധാരണ പ്രതിസന്ധി. പുലർച്ചെ മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് അനിശ്ചിതമായി വൈകുന്നു. പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വയ്ക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു. വെടിക്കെട്ട് വൈകുന്നതിൽ പൂരപ്രേമികളും പ്രതിഷേധത്തിലാണ്.
