ഇന്ത്യ – യുഎസ് ഉടമ്പടി, അസാധാരണ ഉടമ്പടിയെന്ന് മന്ത്രി പി രാജീവ്. എല്ലാം വ്യവസ്ഥകളും പാർലമെന്റിൽ വ്യക്തമാക്കണം. സർക്കാർ മുഴുവൻ കാര്യങ്ങളും പുറത്ത് വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കവി സച്ചിദാനന്ദൻറെ പരാമർശം, ചിലർ ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുന്നു. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്.

ഭരണ തുടർച്ചയാണ് ഈ നിലയിലേക്ക് കേരളം എത്താൻ കാരണം. ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകും. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നത്.
ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ നവയുഗം അല്ല, ആരാജക പ്രാകൃത നിലയിലേക്ക് സംസ്ഥാനം പോകും. കോൺഗ്രസ് തോറ്റാൽ അവർ ബിജെപി ആയി മാറും എന്ന ആശങ്കയാണ് ഉള്ളത് എന്ന് പറയുന്നു. അവർ ജയിച്ചാൽ ഭരണം തന്നെ ബിജെപിയിലേക്ക് മാറുമെന്നും മന്ത്രി വിമർശിച്ചു.