Education
പത്മശ്രീ പുരസ്ക്കാര നിറവിൽ നാല് മലയാളികൾ
ന്യൂഡൽഹി: നാല് മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം. ശങ്കര നാരായണ മേനോന് ചുണ്ടയില്‍(കായികം), ഡോ. ശോശമ്മ ഐപ്പ്(മൃഗസംരക്ഷണം), കവി പി. നാരായണ കുറുപ്പ്(സാഹിത്യം), സാമൂഹിക പ്രവര്‍ത്തക കെവി. റാബിയ(സാമൂഹിക സേവനം) എന്നിവര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.
അതേസമയം, തമിഴ്നാട്ടിലെ കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയാണിത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെ 17 പേരാണ് പത്മഭൂഷണിന് അര്‍ഹരായത്. മൂന്നാമത്തെ പരമോന്നത പുരസ്കാരമാണ് പത്മഭൂഷണ്‍.