ആലപ്പുഴ ;പത്തനംതിട്ട ജില്ലകളിൽ സേവാഭാരതി അരി, പച്ചക്കറികൾ, കുടിവെള്ളം, പാക്കറ്റ് ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി സാധനങ്ങൾ എന്നിവ വിതരണം ചെയ്തുവരുന്നു .പത്തനംതിട്ടയും ആലപ്പുഴയും ജില്ലകളിൽ കനത്ത മഴയെയും തുടർന്നുണ്ടായ പ്രളയത്തെയും തുടർന്ന് നിരവധി പ്രദേശങ്ങൾ ഗുരുതര പ്രതിസന്ധിയിലാണ്. ഇരു ജില്ലകളിലുമായി ആകെ 44 പഞ്ചായത്തുകൾ ദുരിതബാധിത മേഖലയായി മാറിയതായി അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയുമാണ്.

ദുരിതബാധിത പ്രദേശങ്ങളിൽ സ്വയംസേവകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ വിതരണവും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനായി പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർഥിച്ചിരിക്കുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കും പ്രളയബാധിത മേഖലകളിലേക്കും അടിയന്തരമായി എത്തിക്കേണ്ട അവശ്യവസ്തുക്കളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമായും അരി, പച്ചക്കറികൾ, കുടിവെള്ളം, പാക്കറ്റ് ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി സാധനങ്ങൾ എന്നിവയാണ് നിലവിൽ ആവശ്യമായി വരുന്നത്.
ശേഖരിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ ചെങ്ങന്നൂർ കാര്യാലയത്തിലും പത്തനംതിട്ട കാര്യാലയത്തിലും എത്തിക്കണമെന്ന് സംഘാടകർ അറിയിച്ചു. സാഹചര്യം അതീവ ഗുരുതരമായതിനാൽ എല്ലാവരും കഴിയുന്ന രീതിയിൽ സഹായഹസ്തം നീട്ടണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.