ഭുവനേശ്വർ: ഒഡീഷയിൽ മൂന്ന് യുവാക്കൾ ചേർന്ന് തീകൊളുത്തിയ 15 വയസുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. പെൺകുട്ടിക്ക് ദേഹമാകെ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ജൂലൈ 19നായിരുന്നു സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നേരിട്ടത്.
ഭാര്‍ഗവി നദിക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് കാത്തുനിന്ന മൂന്ന് അക്രമികള്‍ പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷിവിവരണം. തുടര്‍ന്ന് മൂവരും ഓടി രക്ഷപ്പെട്ടു.
