Uncategorized
അതിർത്തി കടന്ന കലാപകാരികളെ വധിച്ചതായി റഷ്യ,സംഘർഷം മൂർഛിക്കുന്നു
മോസ്‌കോ ∙ യുക്രെയ്നിൽനിന്നു വന്ന അഞ്ച് ‘കലാപകാരികളെ’ വധിച്ചതായി റഷ്യൻ സൈന്യം തിങ്കളാഴ്ച അറിയിച്ചു. ‘സംഘർഷത്തിന്റെ ഫലമായി റഷ്യൻ അതിർത്തി ലംഘിച്ച അഞ്ച് പേർ കൊല്ലപ്പെട്ടു’ എന്ന് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. റോസ്തോവ് മേഖലയിലെ മിത്യകിൻസ്കായ ഗ്രാമത്തിന് സമീപം രാവിലെ 6നാണ് സംഭവമുണ്ടായത്. 5 പേരെ വധിച്ചതു റഷ്യ–യുക്രെയ്ന്‍ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയേക്കാം.
അതേസമയം, യുക്രെയ്നിൽനിന്നുള്ള ഷെല്ലാക്രമണത്തിൽ, അതിര്‍ത്തിയിൽ ഉപയോഗിച്ചിരുന്ന നിര്‍മിതികൾ തകർന്നുവെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉപയോഗിച്ചിരുന്ന സംവിധാനമാണു ഫെബ്രുവരി 21ന് രാവിലെ 9.50ന് ആക്രമിക്കപ്പെട്ടത്. ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രതികരിച്ചു.