തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വളരെ ഗൗരവതരമായ വിഷയമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം കവർന്നെടുത്തുവെന്നും വി ഡി സതീശൻ പറഞ്ഞു.
2019 ൽ നടന്ന സംഭവം 2022ൽ തന്നെ ദേവസ്വം ബോർഡിനും സർക്കാറിനും അറിവുണ്ടായിരുന്നുവെന്നും ഹൈക്കോടതി ഇടപെടലിലൂടെയാണ് വിഷയം പുറത്തുവന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
