നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു.

വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. നാളെ രാവിലെ 10 മണിക്കാണ് യോഗം നടക്കുക. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 500 കോടി രൂപ വായ്പയെടുക്കും.

നെൽ കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 500 കോടിയോളം രൂപയാണ് കുടിശ്ശിക ഉള്ളത്. കുടിശിക തീർത്തശേഷം സംഭരണ വില നൽകുന്നതിന് കേരള ബാങ്കിനെ ചുമതലപ്പെടുത്താൻ ധാരണ.