മുൻ കാശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവെപ്പ്. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെടിയുതിർത്തത്. ഫറൂഖ് അബ്ദുള്ള തലനാരിയിഴക്ക് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വെടിയുതിർത്ത ആളെ സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ അറസ്റ്റ് ചെയ്തു.

രാത്രി 10.30-ഓടെയാണ് അബ്ദുള്ളയ്ക്ക് നേരെ ആക്രമണ ശ്രമം നടന്നത്. ആ ചടങ്ങിൽ അദ്ദേഹത്തെ കൂടാതെ ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയും പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. ഫറൂഖ് അബ്ദുള്ളയും ചൗധരിയും മറ്റ് ചിലർക്കൊപ്പം വിവാഹ സ്ഥലത്ത് നിന്നും പുറത്തേക്ക് പോകുന്നതും ഒരാൾ സംഘത്തെ പിൻതുടർന്ന് വെടിയുതിർക്കുന്നതുമായ ദൃശ്യങ്ങൾ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.