ഇടതു സഹയാത്രികനും ,സംവിധായകവുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ തുറന്നുപറച്ചിലുമായി ചലച്ചിത്ര പ്രവർത്തക ഡോ ആശാ ആച്ചി ജോസഫ്. ലൈംഗിക അതിക്രമം നടത്തിയത് ബോധപൂർവ്വമാണ്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് അപമാനിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ഡോ ആശാ ആച്ചി ജോസഫ്. മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം

നിശബ്ദയാകാൻ ഒരുക്കമല്ലെന്ന് ഡോ.ആശാ ആച്ചി ജോസഫ് പറയുന്നു. ‘മിണ്ടാതിരിക്കുക എന്നത് അന്തസ്സിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണെന്ന് ലേഖനത്തിൽ ആശ പറയുന്നു. സിനിമയിലെ സ്ത്രീ കൂട്ടായ്മ ശബ്ദമുയർത്തിയ ഒൻപതു വർഷങ്ങൾക്ക് ഇപ്പുറവും തൊഴിൽ സ്ഥലത്ത് അപമാനിക്കപ്പെട്ടു. മിണ്ടാതിരിക്കണമെന്നും കാര്യങ്ങൾ സങ്കീർണ്ണമാക്കരുത് എന്നും പലരും ഉപദേശിച്ചു. സഹതാപമല്ല ഐക്യദാർഢ്യം അഭ്യർത്ഥിക്കുന്നുവെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.