അങ്കമാലി : അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. അങ്കമാലിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം വാഗമൺ പൊലീസ് സ്റ്റേഷനിൽ എത്തി. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു.

മൊബൈൽ ലൊക്കേഷൻനിൽ നിന്ന് പ്രതിയുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും പ്രതിയുടെ ഫോട്ടോ കണ്ട് നാട്ടുകാർ തിരിച്ചറിയുകയായിരുന്നുവെന്നും റൂറൽ എസ് പി കെ എസ് സുദർശൻ പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് പിതാവിനെ പ്രതി ചേർത്തതെന്നും കെ എസ് സുദർശൻ പറഞ്ഞു. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടില്ല. അങ്ങനെയെങ്കിൽ പിതാവിനെ അറസ്റ്റ് ചെയ്യലില്ലലോ. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു.