അമേരിക്കയിൽ ഡോണൾഡ് ട്രംപിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 23-കാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നു. ബ്രിട്ടനിലെ വാറിംഗ്ടണിലാണ് സംഭവം. അച്ഛന്റെ വെടിയേറ്റ് ലൂസി ഹാരിസൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2025 ജനുവരി 10-നാണ്.

ലൂസിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ചെഷയർ കൊറോണർ കോടതിയിൽ ആരംഭിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിയുന്നത്. ടെക്സസിൽ താമസിക്കുന്ന തന്റെ അച്ഛൻ ക്രിസ് ഹാരിസണെ സന്ദർശിക്കാനെത്തിയപ്പോഴാണായിരുന്നു കൊലപാതകം നടന്നത്.