ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് സ്ഫോടനം. പോളിങ് സ്റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്ഫോടനം ഉണ്ടായത്. ഗോപാൽ ഗഞ്ച് പോളിംങ്സ്റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേർക്ക് പരുക്കേറ്റു. 13 വയസുള്ള കുട്ടിയടക്കം മൂന്നുപേർക്കാണ് പരുക്കേറ്റത്.

സ്ഫോടനങ്ങൾ ഉണ്ടായിട്ടും പോളിംഗ് തടസ്സമില്ലാതെ തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സെൻസിറ്റീവ് പ്രദേശങ്ങളിൽ സുരക്ഷാ സേന ജാഗ്രത വർദ്ധിപ്പിക്കുകയും കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാൻ പട്രോളിംഗ് തുടരുകയും ചെയ്തു. സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ നിയമ നിർവ്വഹണ ഏജൻസികൾ വേഗത്തിൽ പ്രതികരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു