തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാനസിക പീഡനവും ജാതി അധിക്ഷേപവും നടത്തിയ സംഭവത്തില്‍ സിപിഐഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്കെതിരെ കേസ്. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ധു അനില്‍കുമാർ നൽകിയ പരാതിൽ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ആര്യനാട് പൊലീസാണ് കേസടുത്തത്.

വെള്ളനാട് ശശി നിരന്തരം മാനസിക പീഡനത്തിനിരയാക്കുന്നുവെന്നായിരുന്നു സിന്ധുവിൻ്റെ പരാതി. വെള്ളനാട് ശശി ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് വാഹനം വിട്ടുനല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും സിന്ധു പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.