ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഹിന്ദു വിധവയെ ക്രൂരമായി പീഡിപ്പിക്കുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചുകളയുകയും ചെയ്ത സംഭവത്തെ ധവാൻ കടുത്ത ഭാഷയിൽ അപലപിച്ചു.

ബംഗ്ലാദേശിൽ ഹിന്ദു വിധവയ്ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമം ഹൃദയഭേദകമാണ്. എവിടെയായാലും ആർക്കെതിരെയായാലും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഇരയ്ക്ക് നീതി ലഭിക്കാനായി പ്രാർത്ഥിക്കുന്നു, എന്നാണ് ധവാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ടെലിവിഷൻ താരം സൗരഭ് രാജ് ജെയിനും ഈ ക്രൂരതയ്ക്കെതിരെ രംഗത്തെത്തി. സ്വന്തം നാട്ടിൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഏറ്റവും വലിയ ക്രൂരതയാണ്. ഒരു മതവും മനുഷ്യത്വത്തേക്കാൾ വലുതല്ല. അങ്ങനെ ചിന്തിക്കാത്തവർ മനുഷ്യകുലത്തിന് തന്നെ നാണക്കേടാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് പിന്തുണ അറിയിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.