ശബരിമലയിലെ കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് . ഈ ആവശ്യവുമായി ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിക്കുമെന്നും, വീടുകളിൽ കയറി വിശ്വാസികളെ നേരിൽ കണ്ടു ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല മകരവിളക്ക് തീർഥാടനത്തിനായുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ പോലും നടത്താത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നതെന്ന് കൃഷ്ണദാസ് ആരോപിച്ചു.
സർക്കാരും ദേവസ്വം ബോർഡും തീർഥാടന ഒരുക്കങ്ങളിൽ നിന്ന് പൂർണ്ണമായി പിന്മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണ മോഷണത്തിൽ മാത്രമാണ് ഇവർക്ക് താൽപര്യം. തീർഥാടകരുടെ ക്ഷേമത്തിൽ അല്ലെന്ന് കൃഷ്ണദാസ് ആരോപിച്ചു.

ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഇതുവരെ യാതൊരു യോഗവും നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വർഷവും തീർഥാടനത്തിനുമുന്‍പ് നടക്കുന്ന യോഗങ്ങൾ ഇത്തവണ വിളിക്കാതിരുന്നത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു