കൊല്ലം: കൊല്ലത്ത് അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനം നടത്തിയതിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടർന്ന് സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു.

അംഗീകാരമില്ലാതെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി വരികയായിരുന്നു ഇയാള്‍. സംഭവം പൊലീസ് കണ്ടെത്തുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് കൊല്ലം കോളേജ് ജങ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന അമൽ ശങ്കറാ(46)ണ് ജീവനൊടുക്കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നത്
