ഡ്രൈ ഡേ ദിവസം ബാറിൽ നിരീക്ഷണത്തിയ ആളെ പിടികൂടി.പാലാ മഹാറാണി ബാറിലാണ് നിരീക്ഷകൻ എത്തിയത്.രാവിലെ അപ്പുറത്തുള്ള പറമ്പിൽ നിന്നും മഹാറാണിയുടെ മതിലിൽ കയറി ഇറങ്ങിയ നിരീക്ഷകൻ ജീവനക്കാർ കണ്ടു .

ഉടനെ തന്നെ വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർമാരെ അറിയിച്ചപ്പോൾ പ്രവിത്താനത്ത് നിന്നും ജോസഫ് പാലായും ,പാറപ്പള്ളിയിൽ നിന്നും രഞ്ജിത്തും വന്നെത്തി.നിരീക്ഷകനെ പിടി കൂടുകയായിരുന്നു .നിരീക്ഷകനെ എരുമേലി വനത്തിൽ തുറന്നു വിടും .
ഡ്രൈ ഡേ ദിവസമായതിനാൽ പുറമെ നിന്നുള്ള നാട്ടുകാർ ബാറിന്റെ കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചെങ്കിലും സുരക്ഷയെ കരുതി ബാർ ജീവനക്കാർ അതിനെ പ്രോത്സാഹിപ്പിച്ചില്ല .ഗൂഗിൾ പേ സ്വീകരിക്കില്ലെന്നു പരസ്യമായി ബോർഡ് പ്രദര്‍ശിപ്പിച്ചിട്ടുള്ള പാലായിലെ ഏക ബാറാണ് ഇത് .
