ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് നിക്ഷേപകരായ സഹകാരികൾ രംഗത്ത്.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ചൂണ്ടച്ചേരി കരയിൽ 1961-ൽ സ്ഥാപിതമായി നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന Class I special grade സഹകരണ പ്രസ്ഥാനമായിരുന്നു ചൂണ്ട ച്ചേരി സർവ്വീസ് സഹകരണ ബാങ്ക് (Reg.No.K167). നാലു ബ്രാഞ്ചുകളോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ 2024 മാർച്ചിൽ ബാലൻസ് ഷീറ്റിൽ ഏകദേശം 82 കോടി രൂപ നിക്ഷേപം ഉള്ളതായി കാണിച്ചിരുന്നു. 52 കോടി രൂപ ലോൺ ഉള്ളതായും കാണുന്നു. ബാലൻസായി 30 കോടി രൂപ ബാങ്കിൽ ഉണ്ടാകേണ്ടതാണ്. കൂടാതെ 52 കോടി രൂപ ലോൺ കൊടുത്തതിന്റെ തിരിച്ചടവുകൂടി ബാങ്കിൽ ക്രയവി ക്രയങ്ങൾക്കു വേണ്ടി ഉണ്ടാകേണ്ടതാണ്. അങ്ങനെയെങ്കിൽ ചുരുക്കം ചില നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ തിരികെ ചോദിച്ചാൽ തിരികെ കൊടുക്കേണ്ടതാണ്. നിസ്സാരം 15000/- രൂപ പോലും ഒന്നിച്ച് കൊടുക്കാൻ ഇല്ലാത്ത വിധം ബാങ്ക് അധപതിച്ചിരിക്കുന്നു.
ആയത് അന്വേഷിച്ച് സത്വര നട പടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ആക്ഷേപങ്ങൾ
1) നിലവിലുള്ള സെക്രട്ടറിയായ രാജേഷ് കുറ്റിക്കാട്ട് ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടത്തിവരുന്ന തായി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. സെക്രട്ടറിയെ മാറ്റിനിർത്തി വകുപ്പുതല അന്വേഷണം
ആവശ്യപ്പെടുന്നു.
2) നിലവിലെ പ്രസിഡന്റായ റ്റോമി പൊരിയത്തും കുടുംബാംഗങ്ങളും കള്ളപ്പണം വെളുപ്പിക്കാൻ തന്റെ അധികാരം ഉപയോഗിച്ച് ബാങ്ക് ഇടപാടുകളെ വിനിയോഗിച്ചും ഉള്ളനാട് പാറമടയുടെ മറവിൽ രജി സ്ട്രേഷൻ വെട്ടിപ്പ് നടത്തുകയും ബിനാമി ഇടപാടുകൾ നടത്തിവരികയും ചെയ്യുന്നു. മാത്യു ജോസഫ് മൂലേച്ചാലി എന്ന ആളുടെ പേരിലുള്ള ലോൺ ടി ബാങ്കിൽ അടയ്ക്കാതെ പ്രസിഡന്റിന്റെ സ്വാധീന ത്തിൽ ഒഴിമുറി രേഖപ്പെടുത്തി പാറമട ലോപിക്കു കൈമാറുകയും പണം പിടുങ്ങുകയും ചെയ്തു.

ഈ പണം മതസ്പർദ്ധ വളർത്താനും ഭീകര പ്രവർത്തനങ്ങൾക്കും വേണ്ടി ഈരാറ്റുപേട്ട, രാമപുരം മേഖലയിലുള്ള ആളുകൾക്ക് കൈമാറിയതായും അറിയുന്നു. നാട്ടിൽ നടക്കുന്ന ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
3) ബാങ്കിന്റെ പ്രസിഡന്റും, സെക്രട്ടറിയും, കൂട്ടുബിസിനസ്സുകാരും ചേർന്ന് ബാങ്കിന്റെ പ്രവർത്തന പരി ധിക്ക് അകത്തുനിന്നും പുറത്തുനിന്നും വൻകിട നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഉയർന്ന ഡെപ്പോ സിറ്റ് പലിശ നൽകുകയും ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ കാലവധി പൂർത്തിയാ കുന്നതിനു മുമ്പ് വൻ നിക്ഷേപങ്ങൾ കമ്മീഷൻ വ്യവസ്ഥയിൽ പിൻവലിച്ച് നൽകി ബാങ്കിന്റെ നില
നിൽപ്പിനുതന്നെ ഭീഷണിയാകുകയും ചെയ്തിട്ടുള്ളതാണ്.
4) സെക്രട്ടറി നിക്ഷേപതുകകൾ പെരുപ്പിച്ച് കാട്ടി എ ക്ലാസ് ബാങ്കിന്റെ രജിസ്ട്രേഷൻ നിലനിറുത്തി സെക്രട്ടറി ഉൾപ്പെയുള്ള സേവകർക്ക് ശമ്പളം കൂടുതൽ കിട്ടാൻ ക്രിമിനലും സിവിലുമായ കുറ്റങ്ങൾ നട ത്തിവരുന്നു. കാലാകാലങ്ങളായി കൂടുതൽ ശമ്പളം കൈപ്പറ്റിയിരിക്കുന്നത് കണ്ടുകെട്ടി ടി ബാങ്കിൽ തിരികെ അടപ്പിച്ച് ബാങ്കിനെ വിശ്വസിച്ച് ഡിപ്പോസിറ്റ് ചെയ്തവർക്ക് തിരികെ നൽകുന്നതിനാവശ്യ മായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
5) യോഗ്യതയില്ലാത്ത നിയമനങ്ങൾ/എസ്.എസ്.എൽ.സി ബുക്കിൽ പ്രായം തിരുത്തിയും അർഹതയി ല്ലാത്തവരെയും, വിവരവും വിദ്യാഭ്യാസവുമില്ലാത്തവരെയും നിയമിച്ചതുവഴി ബാങ്കിന്റെ പ്രവർത്തനം താറുമാറായതുവഴി കോടികൾ ബാങ്കിന് നഷ്ടം വരുത്തുന്നു. അനർഹമായി ശമ്പളം വാങ്ങിയ തുക കൾ കണ്ടുകെട്ടി തിരികെ ബാങ്കിൽ എത്തിക്കാനുള്ള സത്വര നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥി ക്കുന്നു.
6) റിസർവ് ബാങ്കിന്റെ നിർദ്ദേശം ധിക്കരിച്ച് ചൂണ്ടച്ചേരി സർവ്വീസ് സഹകരണബാങ്ക് എന്ന ബോർഡ് വച്ച് കൊള്ളപ്പലിശ ഈടാക്കുന്നു. നിയമാനുസൃതം 9% പലിശ വാങ്ങാവൂ എന്ന ഗവ: ഉത്തരവുകൾ കാറ്റിൽ പറത്തി ജനങ്ങളിൽ നിന്നും തോന്നിവാസം പലിശ ഈടാക്കുന്നു. 13%, 15%, 24% വരെ അറിവി ല്ലാത്ത കർഷകരായ അംഗങ്ങളിൽ നിന്നും സെക്രട്ടറി പലിശ ഈടാക്കുന്നു.
7) ബാങ്കിൽ അംഗത്വം ഉള്ളവരും വിദേശത്ത് ജോലി ചെയ്യുന്നവരുമായ ആളുകളുടെ പേരിൽ കള്ള ഒ പ്പിട്ട് മുക്കുപണ്ടം പണയം വെയ്ക്കുകയും, സ്ഥിരം ക്രയവിക്രയം ചെയ്യുകയും ചെയ്യുന്നു. ഈ പണം ഉപയോഗിച്ച് സെക്രട്ടറിയും, സ്റ്റാഫുകളും ചില ബോർഡ് മെമ്പർമാരും നാട്ടിലെ ചില വസ്തുക്കൾ വാങ്ങാൻ ഒരു മാഫിയ കൂട്ടമായി തന്നെ പ്രവർത്തിക്കുന്നു. കൂടാതെ മൂന്നിലവ് ബാങ്കിൽ നടന്നതു പോലെ ലോൺ എടുക്കുന്ന അംഗങ്ങൾ അറിയാതെ ഒരു ലക്ഷം രൂപ ലോൺ എടുക്കുമ്പോൾ സെക്രട്ട റിയുടെ ഒരു അഡ്ജസ്റ്റ്മെന്റിൽ ഗഹാൻ രജിസ്റ്ററിൽ ഒരു പൂജ്യം കൂടി ഇട്ട് പത്തു ലക്ഷമാക്കി ബാലൻസ് വരുന്ന 9 ലക്ഷം സെക്രട്ടറിയും ചില സ്റ്റാഫുകളും ചേർന്ന് ക്രമവിരുദ്ധ ഇടപാടുകൾ നടത്തി വരുന്നു. അപേക്ഷകൻ തന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ചോദിച്ചാൽ ഒരു കാരണവശാലും കൊടുക്കാൻ പാടില്ല എന്ന് സെക്രട്ടറിയുടെ ഉത്തരവ് ഉള്ളതായിബാങ്ക് സ്റ്റാഫ് പറയുന്നു. ആയതിനാൽ സെക്രട്ടറിയെ മാറ്റിനിർത്തി നിയമനടപടികൾ സ്വീകരിച്ച് ഒരു അന്വേഷണ ഉത്തരവ് ഉണ്ടാക്കണം.
8) ചിട്ടി എന്ന പേരിന് പകരം ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമിൽ ഉൾപ്പെടുത്തി അംഗങ്ങൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ നടത്തുന്ന പരസ്പര സഹായ നിധി ചിട്ടിക്ക് കുടിശിഖ വന്നാൽ പലിശ ഈടാക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെ അമിത പലിശ ഈടാക്കുകയും അനുവദനീയമല്ലാത്ത രീതിയിൽ പലിശ, ഇൻഷ്വറൻസ് എന്ന വ്യാജേന തുകകൾ കൈപ്പറ്റുന്നു. അതിനുപുറമെ കള്ള നറുക്കെടുപ്പ് നട
ത്തുകയും ചെയ്യുന്നു.
കേരള സഹകരണസംഘം ആക്ട് അനുസരിച്ച് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ നിലനിൽക്കെ ബാങ്ക് പ്രവർത്തന പരിധിക്കു പുറത്ത് മെമ്പർഷിപ്പ് കൊടുക്കുകയും ലോൺ കൊടുക്കുകയും വമ്പൻ ഡിപ്പോ സിറ്റുകൾ വാങ്ങുകയും ചെയ്ത് നിയമ ലംഘനം നടത്തുന്ന ഈ ബാങ്ക് ഭരണ സമിതിക്കും സെക്രട്ട റിക്കും എതിരെ എഫ്.ഐ.ആർ. ഇട്ട് ക്രിമിനൽ സിവിൽ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷി ക്കുന്നു. ബാങ്കിലെ ചില മെമ്പർമാരുടെയും സ്റ്റാഫുകളുടെയും ബന്ധുക്കളെക്കൊണ്ട് മുക്കുപണ്ടം പണ യം വയ്പ്പിക്കുകയും ചില വസ്തുക്കളുടെ മൂല്യത്തിൽ കൂടുതൽ പത്തും ഇരുപതും ഇരട്ടി തുക ലോൺ
എടുപ്പിച്ച് കുടിശിഖയും മറ്റും ആക്കിയിട്ടുള്ളതാണ്. സെക്രട്ടറിയുടെ റിപ്പോർട്ടിൻമേൽ കൊടുത്ത തുക യുടെ കമ്മീഷൻ കൈപ്പറ്റിയതും അന്വേഷണ വിധേയമാക്കണമെന്ന് അപേക്ഷിക്കുന്നു.
10) 2024-ൽ വലിയ പരസ്യങ്ങൽ നൽകി ഒന്നും അറിയാത്ത പാവങ്ങളായ ആളുകളുടെ കയ്യിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ച് പ്രസിഡന്റിന്റെയും കുടുംബാംഗങ്ങളുടെയും വമ്പൻ ഡിപ്പോസിറ്റുകൾ പിൻവ ലിച്ച് ഈ ബാങ്കിനെ ദുരവസ്ഥയിലാക്കിയതും അന്വേഷണ വിധേയമാക്കാണ്ടതാണ്.
11) സെക്രട്ടറി തന്റെ പ്രവർത്തനസമയത്ത് അവധി രേഖപ്പെടുത്താതെ ശമ്പളം കൈപ്പറ്റിക്കൊണ്ട് പാർട്ടി പ്രവർത്തനങ്ങളിലും, വിവാഹം, ശവസംസ്കാരം തുടങ്ങിയ പൊതുപരിപാടികളിൽ നിറഞ്ഞുനിൽക്കു ന്നു. ബാങ്കിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്ന ഈ സന്ദർഭത്തിലും ആളുകൾ സെക ട്ടറിയെ കാണുവാൻ ബാങ്കിൽ ചെന്നാൽ കാലികസേര മാത്രമാണ് കാണാൻ സാധിക്കുന്നത്. ഈ നട പടി പൊതുജന അമർഷം നിലനിൽക്കുന്നു. സെക്രട്ടറിയുടെ നിരുത്തരവാദിത്വം തുടരുന്നതുകൊണ്ട് അന്വേഷണം ആവശ്യപ്പെടുന്നു.
12) വ്യാജ ഒപ്പിട്ട് ഇടപാടുകാരെ കബളിപ്പിക്കുന്ന ബാങ്ക് സെക്രട്ടറിയുടെയും ജീവനക്കാരുടെയും നീച മായ നടപടികൾ അന്വേഷണ വിധേയമാക്കുക
13) ഈ നാടിന്റെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടി എന്റെയും ഈ നാട്ടിലെ നല്ലവരായ പൂർവ്വിക രെയും ശ്രമഫലമായി രൂപീകരിച്ച് ഈ സഹകരണ പ്രസ്ഥാനം തുടർന്നും തലയെടുപ്പോടെ ഈ നാട്ടിൽ നിലനിൽക്കുന്നതിനുവേണ്ടിയുള്ള ശ്രമഫലമായാണ് ബാങ്ക് സംരക്ഷണ സമിതിയുടെ പേരിൽ ഈ പ്രതസമ്മേളനം ഞങ്ങൾ ഇവിടെ നടത്തുന്നത്.
പുതിയകുന്നേൽ ജോസഫിന്റെ (പരാതിക്കാരൻ) ഭാര്യ വൽസമ്മയുടെ പേരിലുള്ള വസ്തു ലോൺ 10 ലക്ഷം എടുത്തു. പുതുക്കി നൽകാൻ മൂല്യമില്ല എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി ടി ലോൺ നിലനിൽക്കെ വസ്തു വല്ലനാട്ട് മിനി പേർക്ക് ബാങ്ക് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും അനു മതിയോടെ ബാങ്കിൽ നിന്നും ഒറിജിനൽ ആധാരം രജിസ്റ്റർ ആഫീസിൽ ഹാജരാക്കുകയും വിൽക്കു കയും ചെയ്തു.
കോഴവാങ്ങി ടി വസ്തുവിന് 35 ലക്ഷം രൂപയായി ലോൺ പുതുക്കി നൽകി. എന്നാൽ കൈക്കൂലി കൊടുത്ത് ലോൺ എടുത്തതിനാൽ ടി വസ്തുവിലുള്ള ലോൺ വല്ലനാട്ടുകാർ തിരികെ അട യ്ക്കാതെവരുകയും ജപ്തി നടപടി ആവുകയും ചെയ്തു. എന്റെ ഭാര്യയെയും പ്രതി ചേർത്ത് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നു.
ടി നടപടികൾ അന്വേഷിക്കണമെന്നാവശ്യപ്പെടുന്നതിനൊപ്പം അഴിമതി നിറഞ്ഞ ഈ ബാങ്കി ന്റെ പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഭരണം ആക്കണമെന്നും, സെക്രട്ടറിയെ സസ്പെൻഡ് ചെയ്യ ണമെന്നും വിനയപൂർവ്വം അപേക്ഷിക്കുന്നു.