Kerala

സംസ്ഥാനത്തെ ആരോഗ്യരംഗം അപ്പാടെ തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ്

Posted on

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം അപ്പാടെ തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ദിവസേനെ സംസ്ഥാനത്ത് നടക്കുന്നത്. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാണിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ ന്യായമെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാം കൂടി കൂട്ടിവച്ചാല്‍ അനാസ്ഥയുടെ വാല്യങ്ങള്‍ തന്നെയുണ്ടാകുമെന്നും വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹര്‍ഷീനയുടെ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായില്ല. ആശുപത്രിയുടെ അനാസ്ഥകാരണം വിനോദിനിക്ക് കൈ നഷ്ടമായി. അവര്‍ക്ക് പകരം കൈ കൊടുക്കാനുള്ള മനസാക്ഷി പോലുമില്ലാത്ത ക്രൂരന്‍മാരുടെ സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ ആശുപത്രികളുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുമ്പോല്‍ അവരെ സഹായിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. മെഡിക്കല്‍ കോളജില്‍ ചെന്നാല്‍ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്‌സ് റഫറന്‍സ് ആണ് നടക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു. ഡോക്ടര്‍മാരുടെ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version