Kerala

ചാലക്കുടി വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയെയും പ്രതി ചേർത്തു

Posted on

 

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിൽ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയെ പ്രതിചേർത്തു. ലിവിയ ജോസിനെയാണ് പ്രതിചേർത്തത്. ഇതോടെ ലിവിയ കേസിൽ രണ്ടാംപ്രതിയാകും. ഒന്നാം പ്രതി നാരായണദാസ് ഇന്നലെ പിടിയിലായിരുന്നു. ബാംഗ്ലൂർ അമ്രവള്ളിയിൽ നിന്നുമാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. നൈജീരിയൻ സ്വദേശിയുടെ കയ്യിൽ നിന്ന് ലിവിയ വ്യാജ ലഹരി സ്റ്റാമ്പുകൾ വാങ്ങുകയായിരുന്നു.

ഷീല സണ്ണി ലഹരി സ്റ്റാമ്പുകൾ വിൽക്കുന്നുവെന്ന് എക്സൈസിന് വിവരം കൈമാറിയത് നാരായണദാസാണ്. മരുമകളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഷീലാ സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത്. മകനുമൊത്ത് ഷീല സണ്ണി ഇറ്റലിയിലേക്ക് പോകാൻ തീരുമാനിച്ചതും കള്ളക്കേസിൽ കൊടുക്കാൻ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version