Kerala
വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചുെന്നും പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തൻ്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകി. ഭൂരിപക്ഷ വർഗീയതയെ എതിർത്ത് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വർഗ്ഗീയതയോട് സമരസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അത് എതിർക്കണമെന്നും സജി ചെറിയാൻ ചോദിച്ചു. 39 അംഗങ്ങൾ ഉള്ള കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ മതേരത്വം പറഞ്ഞ എൽ ഡി എഫിനും, കോൺഗ്രസിനും ലഭിച്ചത് തുശ്ചമായ സീറ്റ് മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാൺണിച്ചു. വർഗീയത പറഞ്ഞ ബി ജെ പി 12 സീറ്റും മുസ്ലീം ലീഗിന് 22 സീറ്റ് ലഭിച്ചു. ഇതിൽ പ്രത്യേക മതവിഭാഗത്തിന്റെ പേര് വായിക്കാനല്ല പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.