Crime

യുവതിയെ കാണാതായ കേസില്‍ പൊലീസ് പീഡനം ഭയന്ന് യുവാവ് ജീവനൊടുക്കി; യുവതിയെ മറ്റൊരാളോടൊപ്പം കണ്ടെത്തി

Posted on

ഗുരുഗ്രാം: ഉത്തര്‍പ്രദേശില്‍ ഒരു കിഡ്‌നാപ്പിംഗ് കേസ് അന്വേഷണം അവസാനിച്ചത് നിരപരാധിയായ യുവാവിന്റെ ആത്മഹത്യയില്‍. ഇരുപതുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണം നേരിട്ട യുവാവ് പൊലീസ് പീഡനം ഭയന്ന് ജീവനൊടുക്കുകയായിരുന്നു.

മെയ് ഏഴിനായിരുന്നു സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്തതായി പിന്നീട് പൊലീസ് കണ്ടെത്തി. ഗുരുഗ്രാമിലെ ഒരു സിഎന്‍ജി പമ്പിലെ ജീവനക്കാരനായ അര്‍ജുന്‍ സിംഗാണ് പൊലീസിനെ പേടിച്ച് ജീവനൊടുക്കിയത്.

ദിലാവരി ദേവി കോളേജിലെ ബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന കുംകുമിനെ മെയ് 2 മുതല്‍ കാണാതായിരുന്നു. ഇവര്‍ കോളേജിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. മകളെ കാണാനില്ലെന്ന് കാട്ടി കുംകുമിന്റെ പിതാവ് സുരേന്ദ്ര ലോധി അര്‍ജുനെതിരെ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നിരന്തരം അര്‍ജുന്റെ വീട്ടില്‍ പരിശോധന നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version