Kerala

സംശയാസ്പദമായി കണ്ടയാൾ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വൻ മോഷണത്തിന്റെ സൂത്രധാരൻ :രണ്ടു പേർ അറസ്റ്റിൽ

Posted on

ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ 2-8-2025 രാത്രിയും 3-8-2025 വെളുപ്പിനുമായി രണ്ടു മോഷണങ്ങൾ നടത്തിയ 1,ചങ്ങനാശ്ശേരി ചീരഞ്ചിറ പാറച്ചിറ വീട്ടിൽ ഗോപാലൻ മകൻ അഭിലാഷ് ഗോപാലൻ (44 വയസ്സ്), 2, ചങ്ങനാശ്ശേരി ചെത്തിപ്പുഴ പാറച്ചിറ വീട്ടിൽ ജോസഫ് ജോൺ മകൻ ജോമോൻ ജോസഫ് (29 വയസ്സ്) എന്നീ പ്രതികളെ ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽ കുമാർ വി എസ്സും സംഘവും ഇന്നേ ദിവസം അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

02/08/2025 തീയതി രാത്രിയ്ക്കും 03/08/2025 തീയതി പുലർച്ചെക്കും ഇടയ്ക്ക് മലകുന്നം, അഞ്ചൽക്കുറ്റി ഭാഗത്തുളള  കുളത്തുങ്കൽ വീടിന്റെ ഷെഡ്ഡിൽ വെച്ചിരുന്ന HERO കമ്പനി നിർമ്മിതമായ PASSION PRO മോട്ടർസൈക്കിൾ മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിലും, 03/08/25 തീയതി പുലർച്ചെ 03.00 മണിയോടെ  കുറച്ചി വില്ലേജിൽ മലകുന്നം  അഞ്ചൽകുറ്റി ഭാഗത്തുള്ള കുന്നേപറമ്പിൽ വീടിന്‍റെ സമീപത്ത് പ്രവർത്തിച്ചുവരുന്ന ബാബു സ്റ്റോഴ്സ് എന്ന സ്റ്റേഷനറി കടയുടെ ഷട്ടറിന്‍റെ പൂട്ട്  പൊളിച്ച്  കടയക്കുള്ളിൽ ഉണ്ടായിരുന്ന സ്റ്റേഷനറി സാധനനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമം നടത്തിയ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്ന ചിങ്ങവനം IP SHO അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം തുരുത്തി മിഷൻപള്ളി ഭാഗത്ത് സംശയാസ്പദമായി കാണപ്പെട്ട ജോമോൻ ജോസഫിനെ ചോദ്യം ചെയ്തതിൽ

അയൾ വാഹന മോഷണ കേസുകൾ ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നു മനസ്സിലാവുകയും മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളുടെ രൂപവുമായി ജോമോന് സാദൃശ്യം തോന്നുകയും ചെയ്തതിനാൽ ജോമോനെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.കൂടെയുണ്ടായിരുന്ന ആൾ ജോമോന്റെ ബന്ധുവും നിരവധി മോഷണക്കേസിലെ പ്രതിയുമായ അഭിലാഷ് ഗോപാലൻ ആണ് എന്നത് ചോദ്യം ചെയ്യലിൽ നിന്നും അറിഞ്ഞതിനെ തുടർന്ന് അഭിലാഷിനു വേണ്ടി നടത്തിയ അന്വേഷണത്തിൽ ചീരഞ്ചിറ ഭാഗത്ത് വെച്ച് പോലീസ് സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

  ഒന്നാം പ്രതിയായ അഭിലാഷ് പല ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 22 ഓളം മോഷണക്കേസുകളിൽ  പ്രതിയാണ്.  രണ്ടാം പ്രതി ജോമോന് എതിരെ 12 ഓളം കേസുകൾ നിലവിലുണ്ട്.ചിങ്ങവനം പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ജില്ലയിൽ നടന്ന രണ്ടു മോഷണ കേസ്സുകളിൽ 24 മണിക്കൂറിനുളളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version