Kerala
ലഹരി കേസിൽപ്പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ല; മന്ത്രി രമേശ് ചെന്നിത്തല
ഓപറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം. നഹാസിന്റെ നിയമനം, ലഹരി കേസുകളിൽ പെട്ട ആരും സ്റ്റാഫിൽ ഉണ്ടാകില്ല. നഹാസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലിസ്റ്റ് വരട്ടെ അപ്പോൾ അറിയാമെന്ന് മറുപടി.
ഇന്നലെയാണ് ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസിൽപ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ആർ.എസ്.എസ് പരിപാടിയിൽ വിസി മാർ പങ്കെടുത്തത് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.സി മാർ ആ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഗവർണ്ണറെ ഉപയോഗിച്ച് കേരളത്തിന്റെ അക്കാദമിക മേഖലയെ വർഗീയ വൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.
ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം ഒന്നിച്ചണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.