Kerala
25 വർഷത്തിന് ശേഷം പോക്സോ കേസ് പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വഞ്ചിയൂർ പോലീസ് ചെന്നെെയിൽ നിന്ന് അറസ്റ്റ് ചെയ്തു.
നിറമൺകര സ്വദേശിയായ മുത്തുകുമാർ ആണ് പോലീസിൻ്റെ പിടിയിലായത്. ട്യൂഷൻ സെൻ്റർ നടത്തിയിരുന്ന മുത്തുകുമാർ ഒരു വിദ്യാർത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
പീഡനത്തിന് ശേഷം ഇയാൾ ഉടൻ തന്നെ കേരളം വിട്ട് ഒളിവിൽ പോവുകയായിരുന്നു. ഒളിവിലിരുന്ന കാലയളവിൽ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സംസാരിക്കാൻ പബ്ലിക് ടെലിഫോൺ ബൂത്തുകളെ മാത്രമാണ് ആശ്രയിച്ചത്.
ബാങ്ക് ഇടപാടുകൾ പൂർണ്ണമായും ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയാണ് നടത്തിയിരുന്നത്. ഒളിവിൽ കഴിയുന്നതിനിടെ മതം മാറിയ പ്രതി, സാം എന്ന പേര് സ്വീകരിക്കുകയും പാസ്റ്ററായി തമിഴ്നാട്ടിൽ ജീവിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ ഇയാൾ രണ്ട് വിവാഹം കഴിച്ചതായും പോലീസ് അറിയിച്ചു.