Kerala
എഫ്സിആർഎ ബിൽ; പുനഃപരിശോധിക്കണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: 2026 ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലില്‍ (എഫ്സിആര്‍എ) മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആശങ്ക രേഖപ്പെടുത്തി.
പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകള്‍, പ്രത്യേകിച്ച് വിദേശ സഹായത്തോടെ നിര്‍മിച്ച സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് കൈമാറാനുള്ള വ്യവസ്ഥ, ലൈസന്‍സ് പുതുക്കാതെയായാല് യാന്ത്രികമായി രജിസ്ട്രേഷന് റദ്ദാകുന്നത്, ഭാരവാഹികളുടെ വ്യക്തിഗത ഉത്തരവാദിത്വം വര്‍ധിപ്പിക്കല്‍ എന്നിവ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിശ്വാസാധിഷ്ഠിത സേവന സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും ഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക സഭയ്ക്കുണ്ട്.
നിയമത്തിന്റെ ലക്ഷ്യമായ സുതാര്യതയും ഉത്തരവാദിത്വവും സഭ പിന്തുണയ്ക്കുന്നുവെങ്കിലും, മനുഷ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഭേദഗതികള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.