Kerala
കാന്തപുരം ജനാധിപത്യത്തിൻ്റെ കാവലാൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഷ്ടഭക്ഷണം കഴിക്കുന്നതിൻ്റെയും ഇഷ്ട വസ്ത്രം ധരിക്കുന്നതിൻ്റെയും പേരിൽ മനുഷ്യരെ വേട്ടയാടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. വീടുകൾ ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുന്നു. ഒരു മതത്തിൻ്റെ സാംസ്കാരിക ചിഹ്നങ്ങളെയും അസ്തിത്വത്തെയും മായ്ച്ചു കളയുന്നു. വിഭജന കാലത്തു പോലും ഇങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ക്രൈസ്തവ വേട്ട വർധിക്കുന്നുവെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാതെയായിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയ്ക്കായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.