India
ബിഹാറിൽ 22കാരനെ ലഹരി നൽകി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
സമസ്തിപൂർ: പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയായിരുന്ന 22കാരെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മയക്കി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നിതീഷ് കുമാർ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
വിവാഹത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവാവിനെ ബോധമില്ലാത്ത നിലയിൽ കാണാൻ കഴിയും. വിവാഹമാല പരസ്പരം അണിയിക്കുന്ന ചടങ്ങിൽ മാല പിടിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് നിതീഷ്. ഇതിനിടയിൽ മറ്റൊരാൾ വന്ന് ബലം പ്രയോഗിച്ച് ഇയാളുടെ കൈകളിൽ പിടിച്ച് പെൺകുട്ടിയുടെ കഴുത്തിൽ മാലയിടാൻ ശ്രമിക്കുന്നതും കാണാം.