Kerala

ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം അഫാൻ ഫോൺ വലിച്ചെറിഞ്ഞു; കൂടുതൽ തെളിവ് തേടി അന്വേഷണസംഘം

Posted on

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ കൂടുതൽ തെളിവ് തേടി അന്വേഷണസംഘം. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ ഫോണിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാൻ ഫോൺ വലിച്ചെറിഞ്ഞെന്നാണ് മൊഴി. ഫോൺ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പൊലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ രണ്ടാംഘട്ട തെളിവെടുപ്പാണ് ഇന്ന് നടക്കുക. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version