Kerala
തമിഴ്നാട്ടിലെ 3.16 ലക്ഷം വരുന്ന ക്ഷീര കർഷകർക്ക് തുണയായി മുഖ്യമന്ത്രി വിജയ് പാൽ സംഭരണവില ലിറ്ററിന് 44 രൂപയായി വർധിപ്പിച്ചു.അധിക ബാധ്യത സർക്കാർ ഏറ്റെടുക്കും
ചെന്നൈ: തമിഴ്നാട്ടിൽ പാൽ സംഭരണവില വീണ്ടും വർധിപ്പിച്ചതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്.സംഭരണവില ലിറ്ററിന് 44 രൂപയായാണ് ഉയർത്തിയത്.കാലിതീറ്റച്ചെലവും പരിപാലനച്ചെലവും ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
നേരെത്തെ ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട വർധനയിലൂടെ സംഭരണവില 38 രൂപയിൽ നിന്ന് 41 രൂപയാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് രൂപ കൂടി വർധിപ്പിച്ച് 44 രൂപയിലെത്തിച്ചിരിക്കുന്നത്. വിലവർധനവ് മൂലം വരുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണമായും വഹിക്കും.
പ്രതിമാസം 60 കോടി രൂപയും പ്രതിവർഷം 720 കോടി രൂപയുമാണ് ഇതിലൂടെ സർക്കാരിന് അധികമായി ചെലവ് വരുന്നത്.സംസ്ഥാനത്തെ 3.16 ലക്ഷത്തിലധികം വരുന്ന പാൽ ഉത്പാദകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
തമിഴ്നാട്ടിലെ 3.16 ലക്ഷം വരുന്ന ക്ഷീര കർഷകർക്ക് തുണയായി മുഖ്യമന്ത്രി വിജയ് പാൽ സംഭരണവില ലിറ്ററിന് 44 രൂപയായി വർധിപ്പിച്ചു.അധിക ബാധ്യത സർക്കാർ ഏറ്റെടുക്കും