Kottayam
മുൻമന്ത്രിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ടി യു കുരുവിള(90) നിര്യാതനായി
മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് (ജോസഫ്) നേതാവുമായ ടി. യു. കുരുവിള (89) 2026 മെയ് 29-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.സ്നേഹിതർക്ക് എന്നും കുരുവിളാൻ ചേട്ടനായിരുന്നു . 2006-ലെ വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ജനനവും ആദ്യകാല ജീവിതവും 1936 സെപ്റ്റംബർ 13-ന് കോതമംഗലം ഊഞ്ഞപ്പാറയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു.
വിദ്യാഭ്യാസം: സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി.രാഷ്ട്രീയ ജീവിതം1964 മുതൽ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു.പ്ലാന്റേഷൻ കോർപറേഷൻ (1982-1987), കേരള ഹൗസിങ് ബോർഡ് (1996-2001) എന്നിവയുടെ ചെയർമാൻ സ്ഥാനം വഹിച്ചു.2006-ലും 2011-ലും കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പി. ജെ. ജോസഫ് രാജിവെച്ചതിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റു.
പിന്നീട് ‘രാജകുമാരി ഭൂമിയിടപാട്’ വിവാദത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചു.അന്ന് ടി യു കുരുവിള പറഞ്ഞത് ഏറെ ചർച്ച വിഷയമായിരുന്നു ,എനിക്ക് പറ്റിയ പണിയല്ല മന്ത്രിപ്പണി എന്നായിരുന്നു വിവാദ പ്രസ്താവന . അറിയപ്പെടുന്ന ഒരു കർഷകനും വ്യവസായിയുമായിരുന്നു.യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ലേ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ മാനിച്ച് യാക്കോബായ സഭയുടെ പരമോന്നത തലവൻ അദ്ദേഹത്തിന് ‘ഷെവലിയർ’ ഉൾപ്പെടെയുള്ള പദവികൾ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി (ലണ്ടൻ) അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നൽകി. ആദരിച്ചു.