കടയ്ക്കലിൽ ബാങ്കില്‍ നിന്നു മടങ്ങുകയായിരുന്ന വീട്ടമ്മയുടെ പക്കല്‍ നിന്ന് രണ്ടുലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത സംഘം പിടിയില്‍.ആറ്റിങ്ങല്‍ മുദാക്കല്‍ കല്ലുംമൂട് ബിനുവിലാസത്തില്‍ വിഷ്ണു (26), ആലങ്കോട് മണ്ണൂര്‍ഭാഗം കാട്ടില്‍വീട്ടില്‍ സുജി (35) എന്നിവരാണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവർ. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുക്കുന്നം ഇടപ്പണ സ്വദേശി റഹീമത്തില്‍ നിന്നാണ് പണവും ഫോണും തട്ടിയെടുത്തത്. കഴിഞ്ഞ നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് മുക്കുന്നത്തിന് സമീപമായിരുന്നു സംഭവം. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത പണവുമായി സ്വകാര്യ ബസില്‍ മുക്കുന്നത്ത് ഇറങ്ങി തൊളിക്കുഴി റോഡുവഴി വീട്ടിലേക്ക് നടന്നു പോകുമ്ബോഴാണ് പിന്നാലെ ബൈക്കിലെത്തിയ സംഘം ഇവ തട്ടിയെടുക്കുകയായിരുന്നു . തുടര്‍ന്ന് മിന്നല്‍വേഗത്തില്‍ തൊളിക്കുഴി -കല്ലറ ഭാഗത്തേക്ക് കടന്നു.
കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോഴാണ് സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പക്ഷേ, പ്രതികളെ കണ്ടെത്താനായിരുന്നില്ല. മറ്റൊരു പിടിച്ചുപറി കേസില്‍പ്പെട്ട് ആറ്റിങ്ങലില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണത്തെ കുറിച്ച് വിവരം ലഭിച്ചത്. എസ്.ഐമാരായ അജുകുമാര്‍, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പൊലീസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.