ബ്രിട്ടൻ :നോർത്താംപ്ടൺഷയറിലാണ് നഴ്‌സായിരുന്ന അഞ്ജു (42), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഭർത്താവായ സാജു കൊലപ്പെടുത്തിയത്. അഞ്ജു ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കി വീട്ടിലിരിക്കേണ്ടി വന്നതും മലയാളി സുഹൃത്തുക്കളെയാരെയും കണ്ടെത്താനാകാത്തതും കൊലപാതകത്തിന് കാരണമായതെന്നും സൂചനകൾ ഉണ്ട്.
ഗൾഫിൽ ഡ്രൈവറായിരുന്നു സാജു. അഞ്ജുവിന് കെറ്ററിങിൽ നഴ്സായി ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലായിരുന്നു സാജു യുകെയിലെത്തിയത്. ഉടൻ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ അവിടുത്തെ നിയമമനുസരിച്ച് ചെറിയ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാനാകില്ല. അതുകൊണ്ട് വീട്ടിൽ കുട്ടികളെയും നോക്കി കഴിയേണ്ടിവന്നു. ഡിസംബർ 15 ന് രാത്രിയാണ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.