കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത് കുമാര്‍ , ബിനോയ് മാത്യു , കേന്‍സ് സാബു എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ ഇവർ കാപ്പാ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.
ഇവർ മൂവരും കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ പല സ്ഥലങ്ങളിലും വധശ്രമം,സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ,പിടിച്ചുപറി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയത്.