Kerala

അടൂരില്‍ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ ആക്രമിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.

അടൂരില്‍ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ ആക്രമിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അടൂര്‍ പറക്കോട് സ്വദേശി ഇജാസ് (23), പന്തളം തെക്കേക്കര സ്വദേശി വിഷ്‌ണു (27), പ്രിജിത്ത് (27), നിധിന്‍ (ഷാജി-27) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്‌തത്. വള്ളിക്കോട് സ്വദേശി നിധിന്‍ കുമാറിനെ (26) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് പോലീസ് നടപടി. ചൊവ്വാഴ്‌ച രാത്രി 12നായിരുന്നു കേസിനാസ്പദമായ സംഭവം. നരിയാപുരം സെന്റ് പോള്‍സ് സ്‌കൂളിന് സമീപത്തുവച്ചായിരുന്നു നിധിന്‍ കുമാറിനെ സംഘം അറസ്റ്റ് ചെയ്തത്‍.

കാറിലെത്തിയ സംഘം തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന നിധിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുത പരിക്കേറ്റ നിധിന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പന്തളം കീരുകുഴി സ്വദേശി ശരത് ഉള്‍പ്പടെ കേസിലെ പ്രധാന പ്രതികള്‍ ഒളിവിലാണ്. അറസ്റ്റിലായ ഇജാസ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top