കാഞ്ചീപുരം:മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവരാണ് മരിച്ചത്. പിതാവ് ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളെ അടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഗോവിന്ദരാജ് മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാന്‍ കഴിയാതെ ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തിയത്. ഇത് ചോദ്യം ചെയ്ത രണ്ടുമക്കളെയും മരത്തടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. കാഞ്ചീപുരം ജില്ലയിലെ മധുരപ്പാക്കത്താണ് ദാരുണമായ സംഭവം.