കേരളത്തിലെ ചില സിനിമ തിയേറ്ററുകളിൽ ഭക്ഷണ ഇനങ്ങൾക്കും മറ്റും അമിതവില ഈടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നും കേരള കൺസ്യൂമർ കംപ്ലൈന്റ്സ് ആൻഡ് പ്രൊട്ടക്ഷൻ സൊസൈറ്റി കാസർകോട് ജില്ലാ പ്രസിഡന്റ് എം. വി ശില്പരാജിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ ശില്പരാജ് വിഷയം ലീഗൽ മെട്രോളജി ആസ്ഥാന ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി സംസ്ഥാനവ്യാപകമായി നടത്തിയ അന്വേഷണത്തിൽ ചില തീയറ്ററുകൾ അമിതവില ഈടാക്കുന്നത് കണ്ടെത്തിയതിനാൽ പിഴ ഈടാക്കിയതായി ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.
സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്താൻ വകുപ്പിലെ ജോയിന്റ് കൺട്രോളർമാരെ ചുമതലപ്പെടുത്തിയിരുന്നു. ഭക്ഷിണ മേഖലയിൽ നടത്തിയ പരിശോധനയിൽ പാക്കേജ്ഡ് കമോഡിറ്റ് റൂൾ ലംഘനം കണ്ടെത്തിയതിൽ ഒരു കേസും ഉത്തരമേഖലയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിൽ പിസി റൂൾ ലംഘനത്തിന് 3 കേസുകളും കണ്ടെത്തി. 5000/രൂപ വീതം 15000 രൂപ രാജിഫീസ് ഈടാക്കിയതായും മദ്ധ്യകേരളത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.