കൊളംബോ: ഇന്ധനവുമായി കപ്പൽ തീരത്ത് വന്നെങ്കിലും വാങ്ങാൻ പണമില്ലാതെ ശ്രീലങ്ക നട്ടം തിരിയുന്നു.വാങ്ങാൻ ആവശ്യമായ വിദേശ നാണ്യമില്ലെന്നതാണ് കാരണം. ആളുകൾ കന്നാസുകളുമായി പെട്രോൾ പമ്പിന് മുന്നിൽ ക്യൂ നിൽക്കേണ്ടെന്ന് ഇടക്കാല സർക്കാർ അറിയിച്ചു.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഇന്ധനവുമായി വന്ന കപ്പലിൽ നിന്ന് എണ്ണ വാങ്ങാൻ സാധിച്ചേക്കുമെന്ന് ഊർജ്ജ മന്ത്രി കാഞ്ചന വിജെ ശേഖര അറിയിച്ചു. ഇതേ വിതരണക്കാരിൽ നിന്നും നേരത്തെ 53 മില്യൺ ഡോളറിന്റെ പെട്രോൾ കടം വാങ്ങിയത് തിരിച്ചു കൊടുത്തിട്ടില്ല. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് നൽകി വരുന്ന 160 മില്യൺ ഡോളറിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുകയുന്നെന്ന് മന്ത്രി സൂചിപ്പിച്ചു.