ആലുവ: ആലുവയിൽ അഞ്ചുവയുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ വിധി പറയുന്നത് നവംബർ ഒൻപതിന്. ബിഹാർ സ്വദേശിയായ അസ്ഫാക് ആലം ക്സിൽ കുറ്റക്കാരനണെന്ന് കോടതിയ്ക്ക് മുന്നിൽ തെളിഞ്ഞു. എന്നാൽ പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശച്ചിട്ടുണ്ട്.

പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു.

