ബാംഗ്ലൂർ : കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ഐ എസ് എൽ ഫുട്‌ബോൾ ടൂർണ്ണമെന്റിലെ ആദ്യ എലിമിനേറ്റർ പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നു.നിശ്ചിത സമയത്ത് ഗോളടിക്കാതിരുന്ന ബാംഗ്ലൂരും ,കേരളാ ബ്കാസ്റ്റേഴ്‌സും എക്സ്ട്രാ ടൈമിൽ കളിക്കുമ്പോൾ ബാംഗ്ലൂരിന് ലഭിച്ച ഫ്രീ കിക്കിൽ റഫറി വിസിൽ അടിക്കുന്നതിനു മുമ്പേ ബാംഗ്ലൂരിന്റെ ഛേത്രി ഗോളടിക്കുകയാണുണ്ടായത്.
ഇത് ഫുട്‌ബോൾ നിയമങ്ങൾക്കു എതിരാണെന്ന് വാദിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് തുടർന്നുള്ള കളി ബഹിഷ്‌ക്കരിക്കുകയായിരുന്നു.ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം കോച്ച് ഇവാൻ വുമാനോ കോവിച്ചിന്റെത് ആയിരുന്നു.
ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ‘എലിമിനേറ്റർ’ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്നത്.ബ്ളാസ്റ്റേഴ്സ് കളി ബഹിഷ്‌ക്കരിച്ചതിനെ തുടർന്ന് കാണികൾ തമ്മിൽ കൂട്ടയടിയും നടന്നു.ഇതിനിടയിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ചർച്ചകൾക്ക് ശേഷം ബാംഗ്ലൂർ വിജയിച്ചതായി പ്രഖ്യാപിച്ചു.അങ്ങനെ കേരളാ ബ്ളാസ്റ്റേഴ്‍സിന് ഇന്ന് ദുഖവെള്ളിയാഴ്‌ചയായി മാറി.